Ticker

6/recent/ticker-posts

മെഡിക്കൽ സ്റ്റോർ അടിച്ചുതകർത്ത സംഭവം ലഹരി തർക്കവുമായി ബന്ധപ്പെട്ടല്ലന്ന് പ്രതികൾ


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മെഡിക്കൽ സ്റ്റോർ അടിച്ചുതകർത്ത പ്രതികൾ അറസ്റ്റിൽ. ലഹരി തർക്കവുമായി ബന്ധപ്പെട്ടല്ല അക്രമമെന്നും ഫാർമസിയിലെ ജീവനക്കാരനോടുള്ള വൈരാഗ്യത്തിലാണ് ഷോപ്പ് അടിച്ചു തകർത്തതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. മാരായമുട്ടം സ്വദേശി നന്ദു, ധനുവച്ചപുരം സ്വദേശി ശ്രീരാജ്, നെടിയാംകോട് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. '


ഫാർമസി ജീവനക്കാരനുമായി പ്രതികൾക്ക് വൈരാഗ്യമുണ്ടെന്ന് പൊലീസ് സ്‌ഥിരീകരിച്ചു. തിങ്കളാഴ്‌ച പുലർച്ചെയാണ് നെയ്യാറ്റിൻകരയിലെ അപ്പോളോ ഫാർമസി നാല് യുവാക്കൾ ചേർന്ന് അടിച്ച് തകർത്തത്. ലഹരിയടങ്ങിയ മരുന്ന് ചോദിച്ചിട്ട് നൽകാത്തതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നായിരുന്നു ഫാർമസി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ പ്രതികളെ പിടികൂടിയതോടെ ലഹരി പ്രശ്‌നമല്ലെന്ന് വ്യക്തമായി. ഫാർമസിയിലെ ഒരു ജീവനക്കാരൻ പ്രതികളുടെ സുഹൃത്തിനെ കുത്തിയ കേസിൽ പ്രതിയാണ്. ഇതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പ്രതികളുടെ മൊഴി. ആക്രമണം നടത്തിയശേഷം ഇവർ ഉദ്ദേശിച്ചയാൾ ഫാർമസിയിൽ ഇല്ലെന്നു മനസ്സിലാക്കി സംഘം പിൻവാങ്ങുകയായിരുന്നു.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചിരുന്നു

Post a Comment

0 Comments