പ്രവർത്തന ശ്രമം തടഞ്ഞ് സംരക്ഷണ സമിതി പ്രവർത്തകർ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പോലീസ് അകമ്പടിയിൽ കംപ്രസറും വെടിമരുന്നുമായി ക്വാറി പ്രവർത്തനം ആരംഭിക്കുന്നതിനായി എത്തിയത്.
വിവരമറിഞ്ഞ് നാട്ടുകാർ രാവിലെ തന്നെ ക്വാറി പ്രവർത്തിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. രാവിലെ എത്തിച്ച കംപ്രസറും വെടിമരുന്നുകളും പുറത്തെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം സമരവുമായി മുന്നോട്ടുപോകാനാണ് സംരക്ഷണസമതിയുടെ തീരുമാനം. ഒടുവിൽ കോറി പ്രവർത്തനം നടത്താതെ പിന്തിരിയുകയായിരുന്നു
സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നൂറിലധികം ആളുകളാണ് ക്വാറി പ്രവർത്തിപ്പിക്കുന്നതിനെതിരെ അതിരാവിലെ തന്നെ എത്തിയത്.
കഴിഞ്ഞ ദിവസവും വലിയ സംഘർഷം ഉണ്ടായിരുന്നു. പ്രതിഷേധവുമായെത്തിയ അറുപതോളം പേരെ മേപ്പയ്യൂർ പൊലീസ് അറസ്റ്റ് ചെയ്ത‌് നീക്കിയിരുന്നു. . സംഘർഷത്തിൽ 15 വയസ്സുകാരനെ പോലീസ് മർദ്ദിച്ചുവെന്ന് പരാതി ഉയർന്ന. നിലവിൽ വെടിമരുന്നുകളും മറ്റും തിരിച്ചിറക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് പുറക്കാമല സംരക്ഷണസമിതിയുടെ തീരുമാനം
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.