കൊല്ലം :ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ആവേശകരമായ തുടക്കം. പാർടി പൊളിറ്റ് ബ്യൂറോ അംഗവും കോ-ഓർഡിനേറ്ററുമായ സ. പ്രകാശ് കാരാട്ട് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. മാർച്ച് 9 വരെ നീളുന്ന സമ്മേളന ചർച്ചകളിൽ സിപിഐഎമ്മിന്റെ ഈ സമ്മേളന കാലയളവിലെ പ്രവർത്തനങ്ങളും ഭാവി പരിപാടികളുടെ രൂപരേഖയും ചർച്ചയാകും.
സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ സിപിഎം സംസ്ഥാനഘടകം പരാജയപ്പെട്ടെന്ന് മേല്‍കമ്മിറ്റി അവലോകന റിപോര്‍ട്ട്. ഒരു വശത്ത് ബിജെപിയും മറുവശത്ത് മുസ്‌ലിം ലീഗും സ്വത്വരാഷ്ട്രീയം സജീവമാക്കി ധ്രുവീകരണമുണ്ടാക്കി വോട്ട് ചേര്‍ത്തുന്നുവെന്നാണ് റിപോര്‍ട്ട് പറയുന്നത്. എസ്എന്‍ഡിപിയുടെ സംശയാസ്പദമായ നിലപാട് തുറന്നുകാട്ടേണ്ടതിന്റെ ആവശ്യകതയും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഈഴവ വോട്ടുകളില്‍ ബിജെപി കടന്നുകയറുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചില മേഖലകളില്‍ നിന്ന്
ബിജെപിയിലേക്ക് കാര്യമായ വോട്ടുചോര്‍ച്ചയുണ്ടായി. മുസ്‌ലിം സമൂഹത്തിനിടയില്‍ എസ്ഡിപിഐയേയും ജമാഅത്തെ ഇസ്‌ലാമിയേയും ഒപ്പം ചേര്‍ത്ത് മുസ്‌ലിം ലീഗും സ്വത്വരാഷ്ട്രീയം ശക്തമാക്കുന്നതും ഗൗരവത്തോടെ കാണണമെന്ന് റിപോര്‍ട്ട് പറയുന്നു.
ബിജെപിയിലേക്ക് കാര്യമായ വോട്ടുചോര്‍ച്ചയുണ്ടായി. മുസ്‌ലിം സമൂഹത്തിനിടയില്‍ എസ്ഡിപിഐയേയും ജമാഅത്തെ ഇസ്‌ലാമിയേയും ഒപ്പം ചേര്‍ത്ത് മുസ്‌ലിം ലീഗും സ്വത്വരാഷ്ട്രീയം ശക്തമാക്കുന്നതും ഗൗരവത്തോടെ കാണണമെന്ന് റിപോര്‍ട്ട് പറയുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.