ന്യൂഡല്‍ഹി: . മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് ധനനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് രാവിലെ 11 മണിക്ക് അവതരിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂര്‍ണ ബജറ്റാണിത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നികുതിയില്‍ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുക.
നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കും. സാമ്പത്തിക സര്‍വേ അനുസരിച്ച് ഈ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 6 പോയിന്റ 4 ആണ്. യുപിഐ ഐഡി വഴിയുള്ള പണമിടപാടുകള്‍ നിയന്ത്രിക്കുന്നപുതിയ ചട്ടം കൊണ്ടുവരാനും സാധ്യതയുണ്ട്.
മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. കാര്‍ഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, നികുതി, കായിക തുടങ്ങി സര്‍വമേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ബജറ്റ് ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയിലാണ് കേരളം. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജുകള്‍ വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജും വിഴിഞ്ഞത്തിന് 5000 കോടിയും വേണമെന്നാണ് പ്രധാനമായ ആവശ്യം.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.