സംസ്ഥാനത്ത് നടപ്പിലാക്കിയ കേരള പൊതുജനാരോഗ്യ നിയമം പകർച്ചവ്യാധി നിയന്ത്രണത്തിന് കൂടുതൽ ശക്തി പകരുമെന്ന് കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ.
ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഫയൽ ചെയ്ത നിരവധി കേസുകളിലെ കോടതി വിധി ഇത് വ്യക്തമാക്കുന്നു. ജനങ്ങളിൽ പകർച്ച വ്യാധി പകരുന്ന സാഹചര്യം സൃഷ്ടിക്കുന്ന വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കൊണ്ട് ഫല പ്രദമായി ഈ നിയമം നടപ്പിലാക്കി വരികയാണ്.
കേരളാ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് കെ.എസ്. ജോയ് ഉൽഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.പി. ഹമീദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ലൈജു ഇഗ്നേഷ്യസ് പൊതുജനാരോഗ്യ നിയമത്തെക്കുറിച്ച് സെമിനാർ നടത്തി. സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ച പൊതുജനാരോഗ്യ പ്രവർത്തകരെ അനുമോദിച്ചു.
സി.ടി. ഗണേശൻ , സുരേന്ദ്രൻ കല്ലേരി, സതീഷ് . സി.പി, പ്രമീള എ.ടി എന്നിവർ സംസാരിച്ചു.
ശരത്കുമാർ പി.കെ കൃതജ്ഞത രേഖപ്പെടുത്തി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.