പയ്യോളി:22 വർഷക്കാലം ഗോകുലം ചിട്ടിക്കമ്പിനിയുടെ തിരുവനന്തപുരം കിളിമാനൂർ എന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന അയനിക്കാട് സ്വദേശി
കണ്ടിയിൽ കുഞ്ഞിക്കുട്ടി മകൻ കണ്ടിയിൽ മനോജ് കുമാറിൻ്റെ മരണത്തിനുത്തരവാദികളെ പുറത്തു കൊണ്ട് വരണമെന്ന് ബന്ധുക്കൾ വാർത്താസമ്മേളത്തിൽ ആവശ്യപ്പെട്ടു.
ഓഫീസിലെ മറ്റു ജീവനക്കാരിൽ നിന്ന് മനോജ് കുമാർ ക്രൂരമായ മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതേതുടർന്ന് കഴിഞ്ഞ 2024 ജനുവരി മാസം 16ന് മനോജ് കുമാറിന്റെ മൃതദേഹം ആറ്റിങ്ങൽ വാമനപുരം നദിയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോർട്ടം ചെയ്തു നാട്ടിലേക്കു വരുന്നതിനു മുമ്പേ മകൾ സാന്ദ്ര മനോജ് ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. സുഹൃത്തിനെ ഫോണിൽ വിളിച്ചു "ഞാൻ മരിക്കുകയാണ് അവർ ജീവിക്കട്ടെ" എന്നുള്ള ഒരു ഫോൺകോൾ റെക്കോർഡ് ചെയ്യപ്പെട്ടതാണെന്നും ലഭ്യമായ തെളിവുകൾ മകൾ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ നൽകിയെങ്കിലും ഇത് വരെയായിട്ടും പോലീസിൻ്റെ ഭാഗത്തു നിന്ന് യാതൊരു അന്വേഷണ റിപ്പോർട്ടും ലഭിച്ചിട്ടില്ല.പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്,ഫോറൻസിക്ക് റിസൾട്ട് എന്നിവയും നാളിതുവരെയായിട്ടും ലഭിച്ചിട്ടില്ല. മനോജ് കുമാർ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വളരെ സന്തോഷപൂർവ്വം കുടുംബജീവിതം നയിച്ചിരുന്ന പട്ടികജാതിയിൽ പെട്ട ആളാണെന്നും മനോജ്കുമാറിൻ്റെ മരണ ശേഷം കുടുംബമാകെ മാനസികമായ പിരിമുറക്കം അനുഭവിക്കുകയാണെന്നും വിദ്യാർത്ഥികളായ മക്കളുടെ പഠനത്തിനെപ്പോലും ഇത് സാരമായി ബാധിക്കുന്നുണ്ട്.
കുടുംബത്തിന്റെ ആകെ വരുമാനം പരേതനായ മനോജ് കുമാർ ആയിരുന്നു.കുടുംബം നിലവിൽ സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസങ്ങളും അനുഭവിക്കുകയാണ്. 22 വർഷം ജോലി ചെയ്ത സ്ഥാപനമായ ഗോകുലം ഫിനാൻസിൽ നിന്നും യാതൊരുവിധ ത്തിലുള്ള സഹായ സഹകരണങ്ങൾ കുടുംബത്തിനു ലഭിച്ചിട്ടില്ലെന്നും നിരവധി തവണ മാനേജ്മെൻ്റിനെ ബന്ധപ്പെട്ടിട്ടും അനുകൂലമായ
യാതൊരു നടപടിയും ഉണ്ടായില്ലെന്നും ബന്ധുക്കൾ അറിയിച്ചു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേരള വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു.
വാർത്താ സമ്മേളനത്തിൽ അനിൽകുമാർ കണ്ടിയിൽ, രാഷിത്ത് രയരോത്ത്, വിശ്വനാഥൻ കണ്ടിയിൽ, ബിന്ദു കണ്ടിയിൽ, സജിത്ത് വാഴപ്പൊയിൽ എന്നിവർ പങ്കെടുത്തു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.