നാൽപത്തി മൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന സാന്ത്വനം സ്ഥാപക നേതാവും നിലവിലെ സീനിയർ എക്സിക്യൂട്ടീവ് മെമ്പറുമായ ഹനീഫ സ്റ്റാറിന് സാന്ത്വനം കടലൂർ കുവൈത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി
ഓഗസ്റ്റ് 26 തിങ്കളാഴ്ച രാത്രി ശുവൈകിലെ ഹലശുവൈക് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് നജീബ് കെ അധ്യക്ഷത വഹിച്ചു സാന്ത്വനം വൈസ് ചെയർമാൻ ഷുഹൈബ് കുന്നോത്ത് ഉൽഘടനം ചെയ്തു ഹനീഫ സ്റ്റാറിനുള്ള മൊമെന്റോ ചെയർമാൻ മജീദ് റവാബി നൽകി അസിസ് തിക്കോടി ഷമീം മണ്ടോളി അഷ്‌റഫ് ഫെല്ല സുബൈർ പി കെ നൗഷാദ് കെ ശാക്കിർ കെ ഷറഫു മിന്നത് ഗഫൂർ ഹസ്സനാസ്സ് അക്ബർ പി കെ മജീദ് നന്തി മജീദ് നടുക്കണ്ടി കബീർ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു 20 വർഷത്തെ സാന്ത്വനത്തിന്റെ വളർച്ചയിൽ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന ഹനീഫ്ക പ്രവാസം അവസാനിപ്പിച്ചു പോകുന്നത് കുവൈത്തിൽ ഒരു വലിയ വിടവ് നൽകുമെങ്കിലും തുടർന്ന് നാട്ടിലുള്ള പ്രവർത്തനത്തിൽ അദ്ദേഹം മുൻപന്തിയിൽ ഉണ്ടാവും എന്നതാണ് ആശ്വാസമെന്ന് ആശംസ പ്രസംഗത്തിൽ എല്ലാവരും അഭിപ്രായപെട്ടു. തുടർന്ന് നടന്ന മറുപടി പ്രസംഗം വളരെ വികാര നിർബഡമായിരുന്നു
തന്റെ 43 വർഷത്തെ പ്രവാസ ജീവിതവും വന്ന കാലത്തെ കുവൈത്തിനെ കുറിച്ചും ഇന്നത്തെ വളർച്ചയെ പറ്റിയും വിശദമായി സംസാരിച്ചു താൻ വരുമ്പോൾ കുടുംബത്തിന്റെ ഭാരം പേറിയാണ് 18ആം വയസ്സിൽ വന്നതെങ്കിൽ ഇന്ന് തിരുച്ചു പോകുമ്പോൾ അൽഹംദുലില്ലാഹ് എനിക്ക് എല്ലാം ഈ മണ്ണ് തന്നു പ്രയാസങ്ങൾ ഒക്കെ മാറ്റി നല്ലൊരു ജീവിതം തന്നത് ഈ മണ്ണാണ് ഇത് മറക്കാനോ വിട്ടിട്ടു പോവാനോ കഴിയില്ല എന്ന് വളരെ വൈകാരികമായി വിവരിച്ചപ്പോ സദസ്സ് പോലും നിശ്ചലമായി.
നമ്മുടെ ഒക്കെ കാലം കഴിഞ്ഞാലും സാന്ത്വനം ഇത് പോലെ നില നിൽക്കണമെന്നും ഇത് നടുന്നു ഏറ്റവും ആവശ്യമായത് ആണെന്നും ഒരു പാട് പേരുടെ പ്രതീക്ഷകൾക്കു സാന്ത്വനമേകാൻ കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നമ്മുടെ ഒക്കെ കാലം കഴിഞ്ഞാലും സാന്ത്വനം ഇത് പോലെ നില നിൽക്കണമെന്നും ഇത് നടുന്നു ഏറ്റവും ആവശ്യമായത് ആണെന്നും ഒരു പാട് പേരുടെ പ്രതീക്ഷകൾക്കു സാന്ത്വനമേകാൻ കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ചടങ്ങിന് ജനറൽ സെക്രട്ടറി ശരീഖ് നന്ദി സ്വാഗതവും ട്രഷറർ നൗഷാദ് കെ നന്ദിയും പറഞ്ഞു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.